Saturday, July 4, 2009

സിന്ട്രെല്ല ( കവിത )


നിറങ്ങളില്ലാത്ത
നിശബ്ദ വേളയിലാണ്
അവളെന്റെ ശൂന്യമായ
കണ്ണുകളിലേക്കു
സൈന്‍ ഇന്‍ ചെയ്തു വന്നത്.

ഇന്നലകളുടെ മണവും പേറി
മൌസിന്റെ ശരാഗ്രം കൊണ്ട്
തൊട്ടു വിളിച്ചപ്പോള്‍
ഹൃദയത്തിലെവിടെയോ
ഒരാര്‍ദ്ര ഗീതമായ്
ഒളിഞ്ഞും തെളിഞ്ഞും
അവള്‍ വന്നു

കീ ബോര്‍ഡില്‍ വിരലുകളുടെ
മാന്ത്രിക നടനത്തിനൊടുവില്‍
പിറന്നു വീഴുന്ന
പ്രണയ വര്‍ണാക്‍ഷരങ്ങള്‍
ദൈവ നിയോഗത്തിന്റെ
ശിലാ ലിഖിതങ്ങളാണെന്നു
സ്വയം ആശ്വസിക്കുവാനും,
പുനര്‍ ജനികളുടെ
മണ്‍ ഫലകങ്ങളില്‍ എഴുതപ്പെടുന്ന
അനശ്വരമായ പ്രേമ കാവ്യമായ്‌
അവള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന
പ്രതീക്ഷക്കൊടുവില്‍

അധരങ്ങളില്‍ വിരിയുന്ന
പുഞ്ചിരി പുഷ്പങ്ങളുമായി
ഋതുക്കള്‍ അന്ന്യമാക്കിയ
ഹൃദയ തീരങ്ങളില്‍
വന്നു പോകുന്നത്
അവള്‍ തന്നെയാണ്

" സിന്ട്രെല്ല "


1 comment:

  1. അവള്‍,
    സിന്‍ഡ്രെല്ല...
    എന്നെയും കാവ്യ മധുരമായ
    ലോകത്തെത്തിയ്ക്കുന്നു...

    ReplyDelete