Sunday, July 26, 2009

മേലിന്റെ മേല്‍വിലാസം ( കവിത )


ചിറി കോടിയ തെരുവ് നായുടെ
പല്ലുകളിലൊട്ടിയ അഴുകിയ മാംസ തുണ്ടുകള്‍
കൊത്തിയെടുക്കുവാന്‍ വെന്ബുന്ന
കര്‍ക്കിടക കിരാത നരബലി കാക്കകള്‍ .

കത്തുന്ന വെയിലിലും കണ്മൂടിക്കെട്ടിയ
ഇന്നിന്റെ ഗാന്ധാരീ നേര്‍ക്കാഴ്ചകള്‍!

തെരുവിന്നോരത്ത് നികുതിയില്ലാ
മാംസത്തിന്‍ വില പേശുന്ന
പങ്കു ചന്തയുടെ പലിശപ്പറ്റുകാര്‍

മൂടിയ തോര്‍ത്തിനടിയില്‍
വിരലുകള്‍ തൊട്ടു ലേലമുറച്ചു.

രക്ത പരിശോധന,മൂത്ര പരിശോധന
പിന്നെ ഗുഹ്യ പരിശോധന !!

ഉപയോഗയുക്തമാണീ
ഉരുവെന്നു ബോധ്യമായി .

സ്വയം തുണിയുരിഞ്ഞ
അഭിനവ പാഞ്ചാലിയുടെ
കരാറിലൊപ്പു വെക്കാന്‍
അരയും തലയും മുറുക്കിയെത്തി
ഈ നൂറ്റാണ്ടിലെ കൌരവ പ്രമുഖര്‍.

ഇവളുടെ നാടേത്‌ ? വീടേത്‌ ? പിത്രുത്വമേത് ?
പ്രമുഖരിലൊരുവന്‍ പിറു പിറുത്തു .

മറ്റൊരു പ്രമുഖന്‍ !

ഹോ .. കഷ്ടം ! എന്തിനിതെല്ലമാറിയണം ?
അഞ്ചു നിമിഷങ്ങളില്‍ അഗ്നി പടര്‍ത്താനും
കിതപ്പിന്നോടുവില്‍ തീ മഴ ചുരത്താനും
വെണോയീ മേലിന്റെ മേല്‍വിലാസം ?

No comments:

Post a Comment