Friday, February 24, 2012

തീ നാളങ്ങള്‍ക്ക് കീഴടങ്ങാത്ത ആത്മാവുകള്‍ ( AMRI HOSPITAL കൊല്‍ക്കത്ത )

കൊല്‍ക്കത്തയിലെ AMRI ആശുപത്രിയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ തീവ്ര പരിചരണത്തില്‍ ഉണ്ടായിരുന്ന രോഗികള്‍ ഉള്‍പ്പെടെ 73 പേര്‍ മരിക്കുകയുണ്ടായി.താഴത്തെ നിലയില്‍ ഉണ്ടായ തീ പിടുത്തം ക്രമേണ സെന്‍ട്രല്‍ എയര്‍ കണ്ടീഷന്‍ ഡക്റ്റുകള്‍ വഴി മറ്റുള്ള നിലകളിലേക്ക് പടരുകയായിരുന്നു.നിമിഷ നേരം കൊണ്ട് കുമിഞ്ഞു കൂടിയ പുക ശ്വസിച്ചതാണ് ഇത്രയും പേരുടെ മരണത്തിനു കാരണമായത്‌.ഈ ആശുപത്രി സ്ഥിതി ചെയ്യുന്നത് വളരെ ഇടുങ്ങിയ സ്ഥലത്താണ്.വണ്ടികള്‍ വരുവാനും പോകുവാനും വേണ്ടത്ര സൌകര്യങ്ങള്‍ ഈ സ്ഥലത്ത് കുറവാണ്.അപകടം നടന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് അഗ്നി ശമന പ്രവര്‍ത്തകര്‍ എത്തിയതെന്നും ആക്ഷേപമുണ്ട്.മാത്രമല്ല അപകടമറിഞ്ഞു തടിച്ചു കൂടിയ ജനങ്ങളും വാഹനങ്ങളും കാരണം അഗ്നി ശമന സേനയ്ക്ക് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന പരാതിയുമുണ്ട്.ഈ അപകടം നടക്കുന്നതിനു ആറു മാസത്തിനു മുമ്പേ സേഫ്റ്റി കൌണ്‍സില്‍ അപകട സാധ്യതയെ കുറിച്ച് അവരുടെ ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ടില്‍ ആശുപത്രി അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതൊന്നും വക വയ്ക്കാതെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയ ആശുപത്രി അധികൃതര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.മരിച്ചവരുടെ കുടുംബത്തിനായ് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാരും രണ്ടു ലക്ഷം രൂപ വീതം കേന്ദ്ര സര്‍ക്കാരും നല്‍കാമെന്നു പ്രഹ്യാപിച്ചിട്ടുണ്ട്.
ഈ അപകടത്തില്‍ വിനീത,രംമ്യ മലയാളി നേഴ്സുമാരും മരിച്ചിരുന്നു.അവര്‍ ജോലി ചെയ്തിരുന്ന ജനറല്‍ വാര്‍ടിലുള്ള ഒന്‍പതില്‍ എട്ടു രോഗികളെയും അവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അവസാനത്തെ രോഗിയെ രക്ഷപ്പെടുത്തുന്ന അവസരത്തിലാണ് ഈ ത്യാഗമതികളായ രണ്ടു സഹോദരിമാരെയും തീ നാളങ്ങള്‍ വിഴുങ്ങിയത്.വളരെ ദരിദ്ര കുടുംബത്തില്‍ നിന്നുള്ളവരാണ് ഈ സഹോദരിമാര്‍.ഇവരുടെ തുച്ചമായ വരുമാനത്തില്‍ ആണ് നാട്ടിലുള്ള അവരുടെ കുടുംബം പുലര്‍ന്നു പോന്നിരുന്നത്.ഇവരുടെ വിയോഗം ആ കുടുംബങ്ങളെ ആകെ തളര്‍ത്തിയിരിക്കു കയാണ്.ആതുര സേവനം വെറും കച്ചവടം ആയി കൊണ്ടിരിക്കുന്ന ഈ കാലത്ത് വിനീത രമ്യമാര്‍ തങ്ങളുടെ ജീവന്‍ പണയം വച്ച് തന്റെ രോഗികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും അവസാനം തങ്ങളുടെ ജീവനും അഗ്നിക്ക് സമര്‍പ്പിച്ചിട്ടു യാത്രയായതും ചരിത്രത്തിന്റെ ഏടുകളില്‍ ഇവര്‍ക്കുള്ള മഹോന്നത സ്ഥാനം നില നിര്‍ത്തുമെന്നതില്‍ സംശയമില്ല .. ഈ ധീര വനിതകളുടെ വിയോഗത്തിലും ഒപ്പം അഗ്നിക്കിരയായി അവരോടൊപ്പം യാത്രയായ മറ്റുള്ളവര്‍ക്കും എന്റെ കണ്ണീര്‍ അഞ്ജലികള്‍ ചെലുത്തുന്നു ... ഇനിയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ സേഫ്റ്റി കൌണ്‍സിലിന്റെയും അഗ്നി ശമന സേനയുടെയും അപ്പ്രൂവല്‍ എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമാക്കെണ്ടാതാണ്.ആശുപത്രികള്‍ പോലും സുരക്ഷിതമല്ലാത്ത ഈയവസരത്തില്‍ അധികാരികള്‍ കണ്ണ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് ആത്മാര്‍ഥമായും ആശിക്കുന്നു.

No comments:

Post a Comment