Friday, February 24, 2012

കവിയൂരില്‍ നഷ്ടപ്പെട്ടത് !! ( അനഘാ )

സ്ത്രീ ലൈന്കീക പീഡനങ്ങള്‍ മാധ്യമങ്ങളും,രക്ഷ്ട്രീയക്കാരും, ജനങ്ങളും ആഘോഷമാക്കുന്ന ഈ കാലത്ത് അതിന്റെ പുറകില്‍ നടക്കുന്ന സത്യാവസ്ഥ എന്തെന്ന് പുറത്തു കൊണ്ട് വരാന്‍ ഇന്നേ വരെ ഒരു അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല അഥവാ സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാന്‍ തക്കതായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല.അന്വേഷണ റിപ്പോര്‍ട്ടുകളില്‍ പോലും മായം ചേര്‍ത്ത് പൂച്ചയെ പുലിയാക്കുന്ന കാഴ്ചകള്‍ നമ്മള്‍ പലതും കണ്ടതാണ്.കണ്ടു മടുത്തവരാണു.ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചു കണ്ടു രസിക്കുന്ന സാഡിസ്റ്റുകളായ ഒരു ജനതയാണോ നമ്മുടേത്‌ ? അതോ പ്രതികരണ ശേഷി നഷ്ടപ്പെട്ട വെറും നോക്ക് കുത്തികളോ? നിരപരാധികളായ സ്ത്രീകളുടെ നഗ്നത മൊബൈല്‍ ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് വഴിയും ദ്രിശ്യ വിരുന്നുകള്‍ ഒരുക്കുമ്പോള്‍ ഇത്തരക്കാരുടെ സിരകളില്‍ കാമം നുരയ്ക്കുന്നുണ്ടാകുമോ ? അതോ അവരിലെല്ലാം തങ്ങളുടെ അമ്മയുടെയോ,മകളുടെയോ, ,സഹോദരിയുടെയോ നിഷ്കളങ്കമായ ,ദയനീയമായ മുഖം ഇക്കൂട്ടരുടെ മനസ്സില്‍ സഹതാപം ഉണര്‍ത്തുന്നുവോ ? നാല് വയസു മുതല്‍ നൂറു വയസുവരെയുള്ള നമ്മുടെ സ്ത്രീ ജനങ്ങള്‍ക്ക്‌ എന്ത് സുരക്ഷയാണ് ഈ നാട്ടിലുള്ളത് ?പഠിയ്ക്കുവാനും,ജോലിക്കും പുറത്തു പോകുന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തുന്നത് വരെ മാതാ പിതാക്കന്മാര്‍ക്കു മനസ്സില്‍ ആധിയാണ്.ഈ പെണ്‍കുട്ടികളെ ഏതെങ്കിലും ഗോവിന്ദ ചാമികള്‍ ആക്രമിചെക്കാം,വീ ഐപികള്‍ പങ്കിട്ടെടുത്തു പിച്ചി ചീന്തിയെക്കാം.തുണിക്കടയിലെയും,മൂത്രപ്പുരയിലേയും ഞരമ്പ് രോഗികളുടെ ഒളിക്യാമറകള്‍ ഈ നിരപരാധികളായ ഈ സ്ത്രീകളുടെ നഗ്നത ഒപ്പിയെടുത്തു അവരുടെ മാനത്തിന് വില പറഞ്ഞേക്കാം.അവരുടെ നഗ്നത നാളെ ഒരു മുഴം കയറില്‍ തൂങ്ങി ആടിയേക്കാം,ഒരു കുപ്പി വിഷത്തില്‍ തലച്ചോറ് പൊട്ടി കൈ കാലുകള്‍ വിറങ്ങലിച്ചു മരവിച്ചു കിടന്നേക്കാം.
പണത്തിനും അധികാരത്തിനും മേല്‍ പരുന്തല്ല ഒരു ചെറിയ കൊതുക് പോലും പറക്കില്ല എന്ന വസ്തുത ബുദ്ധിയുണ്ടെന്ന് വാദിക്കുന്ന ഏതു പ്രബുദ്ധനായ മലയാളിക്കും അറിയാവുന്ന ഒരു സത്യമാണ്.എന്ത് തന്നെയായാലും ഇവിടെ മനുഷ്യത്വം നശിക്കുകയാണ്.അധികാരത്തിന്റെയും,പണത്തിന്റെയും ലഹരിയില്‍ മത്തു പിടിച്ച മാടമ്പിമാര്‍ ധര്‍മ്മം,നീതി ,ന്യായം എന്നിവയുടെ കഴുത്ത്‌ ഞെരിച്ചു കൊന്നു അന്ത്യ ശുശ്രൂഷ പോലും നല്‍കാതെ ശവക്കുഴിയിലേക്ക് ചവുട്ടി തള്ളുകയാണ്.കവിയൂരിലെ അനഘയുടെ മരണത്തില്‍ പല ദുരൂഹതയും നില നിന്നിരുന്നു.പത്രക്കാരും ദ്രിശ്യ മാധ്യമങ്ങളും അവരവരുടെ ഭാവനയില്‍ പല തുടര്‍ കഥകളും വള്ളിയും പുള്ളിയുമില്ലാതെ എഴുതി.ഈ തുടര്‍ സീരിയയിലെ അശ്ലീലതയും,ശ്ലീലതയും മസാലയും വായിച്ചു രസിച്ച ഞരമ്പ്‌ രോഗികള്‍ അഥവാ നോക്ക് കുത്തികള്‍ അതിന്റെ ക്ലൈമാക്സിനു കാത്തിരിക്കുമ്പോഴാണ് അനഘയെ പീഡിപ്പിച്ചത് സ്വന്തം അച്ഛന്‍ നാരായണന്‍ നമ്പൂതിരി തന്നെയാണ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ വെളിപ്പെടുത്തലുകള്‍........ !! ... ഡീ എന്‍ ഏ ടെസ്റ്റിന്റെയോ, ബ്ലഡ് ടെസ്റ്റിന്റെയോ തെളിവില്‍ അല്ലാ ഇവര്‍ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.ഒരു പക്ഷെ കവടി നിരത്തി കണിയാര് പ്രശനം വച്ച് ഗ്രഹ നില നോക്കി പറഞ്ഞതായിരിക്കും!! മരിച്ചു പോയവര്‍ എന്തായാലും തിരിച്ചു വന്നു ഇവര്‍ക്കെതിരെ ഹര്‍ജി കൊടുക്കൂല എന്ന ധൈര്യത്തില്‍ ആയിരിക്കാം ഈ ജെയിംസ്‌ ബോണ്ടുമാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്..കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. !!!!!....? നമ്മുടെ നിയമങ്ങള്‍ക്കു ഒത്തിരി ഓട്ടകള്‍ ഉണ്ടെന്നും അത് വഴി ഏതു കുറ്റവാളികളെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്നും അറിയാവുന്ന കറുത്ത അങ്കി ധരിച്ച അഭിഭാഷകര്‍ ഉള്ളിടത്തോളം കാലം അവര്‍ക്ക് വേണ്ട സാമ്പത്തിക ഭൌതീക ദ്രവ്യങ്ങള്‍ കാഴ്ച വയ്ക്കുവാന്‍ മാടമ്പിമാര്‍ ഉള്ളിടത്തോളം കാലം ഈ നാട്ടില്‍ നീതിയുടെ ധര്‍മ്മത്തിന്റെ പ്രഭാതം പുലരില്ല.മാറ്റുവിന്‍ ചട്ടങ്ങളെ !! സാമൂഹ്യ നീതി ഉറപ്പാക്കാന്‍ കഴിയാത്ത ഏതു നിയമങ്ങളും പുനരവലോകനം ചെയ്യപ്പെടണം.തിരുത്തപ്പെടണം !!

No comments:

Post a Comment