Friday, February 24, 2012

മെട്രോധരന്‍

ത്രിപ്പുണിത്തുറ മുതല്‍ ആലുവ വരെ നീളുന്ന 27 കിലോമീറ്റര്‍ മെട്രോ റെയില്‍വേ പദ്ധതി പല പ്രതിസന്ധികള്‍ക്കുമൊടുവില്‍ ഡീ എം ആര്‍ സീ ഏറ്റെടുത്തു.5000 കോടി ചെലവ് വരുന്ന ഈ പദ്ധതിക്ക് ജപ്പാന്‍ ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.ഗതാഗത പ്രതിസന്ധി നേരിടുന്ന കൊച്ചിക്കാര്‍ക്ക്‌ ഇതൊരു സന്തോഷമുള്ള വാര്‍ത്തയാണ്.ഡീ എം ആര്‍ സീയുടെ അധ്യക്ഷനായി ചുമതലയേല്‍ക്കാമെന്ന് മേട്രോമാന്‍ എന്നറിയപ്പെടുന്ന ഈ ശ്രീധരന്‍ ഉറപ്പു നല്‍കി.പതിനഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഡീ എം ആര്‍ സീ തന്നെയാണ് ഈ പദ്ധതി നടപ്പാക്കാന്‍ യോഗ്യരെന്നും പല പ്രോജക്ടുകളും വിജയകരമായി സമയ ബന്ധിതമായി പൂര്‍ത്തീകരിച്ച മലയാളിയായ ഈ ശ്രീധരന്റെ സേവനം ഒരു മുതല്‍ക്കൂട്ടാണെന്നും ആണ് വീ ഗാര്‍ഡ് കമ്പനിയുടെ ഉടമസ്ഥനായ കൊച്ചുസേഫ് ചിറ്റിലപള്ളി പോലുള്ള കൊച്ചിയിലെ നഗര പ്രമുഖരുടെ അഭിപ്രായം.മൂന്നു വര്‍ഷം കൊണ്ട് ഈ പ്രോജക്റ്റ് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് ഈ ശ്രീധരന്‍ ഉറപ്പു നല്‍കി.

ഏറ്റുവളപ്പില്‍ ശ്രീധരന്‍ : 1932 ജാനുവരി - ല്‍ പാലക്കാട്ടെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു.1954 - ല്‍ സിവില്‍ എന്ജിനീയറിംഗ് ബിരുദ ധാരിയായ അദ്ദേഹം ഇന്ത്യന്‍ റയില്‍വേയില്‍ ചേര്‍ന്ന് കൊണ്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.1963 - ല്‍ വമ്പന്‍ തിരമാലകളാല്‍ തകര്‍ന്ന പാമ്പന്‍ പാലത്തിന്റെ ചില ഭാഗങ്ങളുടെ അറ്റകുറ്റ പണികള്‍ ചെയ്തു തീര്‍ത്തു കൊണ്ടാണ് അദ്ദേഹത്തിന്റെ സാങ്കേതികമായ പരിജ്ഞാനവും,കഴിവും ആദ്യമായി തെളിയച്ചത്. ഈ ദൌത്യം പൂര്‍ത്തീകരിക്കാന്‍ റെയില്‍വേ അദ്ദേഹത്തിന് ആറു മാസം സമയം കൊടുത്തിരുന്നു.എങ്കിലും അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് വെറും 46 ദിവസം കൊണ്ട് തന്നില്‍ അര്‍പ്പിച്ചിരിക്കുന്ന ദൌത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.1970 - ല്‍ ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയില്‍ പ്രോജെക്റ്റ്‌ ആയ കൊല്‍ക്കത്ത മെട്രോയുടെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത് ശ്രീധരനാണ്. 1981 മുതല്‍ ഏഴു വര്‍ഷം അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയില്‍ ചീഫ് എഞ്ചിനീയറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1987 - ല്‍ ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ച ഇദ്ദേഹം പിന്നീട് 1989-ല്‍ റെയില്‍വേ ബോര്‍ഡില്‍ അംഗമായി നിയമിക്കപ്പെടുകയും ചെയ്തു.1990 - ല്‍ അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും വിരമിക്കുകയും എന്നാല്‍ അതെ വര്‍ഷം തന്നെ ഗവണ്‍മെന്റ് അദ്ദേഹത്തെ കൊങ്കണ്‍ റെയില്‍വേയുടെ CMD ആയി നിയമിക്കുകയും ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഈ വമ്പന്‍ പ്രോജെക്റ്റ്‌ ബില്‍ഡ് ഓപേറേറ്റ് ട്രാന്‍സ്ഫെര്‍ അടിസ്ഥാനത്തില്‍ ആണ് നിര്‍മ്മിച്ചത്. ഈ പ്രോജെക്ടില്‍ 760 കിലോമീറ്റര്‍ ദൂരത്തില്‍ 93 ടണലുകളും,50 ബ്രിട്ജുകളും ഉള്‍പ്പെട്ടിരുന്നു. 1997 - ല്‍ അദ്ദേഹത്തെ ഡല്‍ഹി മെട്രോയുടെ മാനേജിംഗ് ടയറക്ടര്‍ ആയി നിയോഗിച്ചു.2002 വരെ സമയ പരിമിതി ഉണ്ടായിരുന്ന ഈ പദ്ധതി അദ്ദേഹം അതിനു മുമ്പേ പൂര്‍ത്തീകരിച്ചു കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റുകയായിരുന്നു.അദ്ദേഹത്തിന് തന്റെ കര്‍ത്തവ്യങ്ങളോടുള്ള പ്രതിബദ്ധതയും,ആത്മാര്‍ഥതയും,ശുഷ്കാന്തിയും,മെട്രോ പ്രോജെക്റ്റുകള്‍ സാങ്കേതിക മികവോടെ പൂര്‍ത്തീകരിക്കുവാനുള്ള മികവും അദ്ദേഹത്തെ മേട്രോമാന്‍ എന്ന പേരിനു ഉടമയാക്കി. 2001 - ല്‍ അദ്ദേഹത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ "പദ്മശ്രീ" അവാര്‍ഡും,ടൈംസ്‌ ഓഫ് ഇന്ത്യയുടെ "മാന്‍ ഓഫ് ദി ഇയര്‍"'' അവാര്‍ഡും ലഭിച്ചിരുന്നു.അതിനു പുറമേ 2005 - ല്‍ ഫ്രാന്‍സ് ഗവണ്‍മെന്റ് "ചെവലിയര്‍ ദെ ല ലെജ്യന്‍ ദ'ഹോണിയര്‍""""". "അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. മലയാളിയുടെ അഭിമാനവും,അഹങ്കാരവും ആയ ശ്രീധരന്‍ എന്ന സാങ്കേതിക വിദഗ്ദ്ധന്‍ മുക്കിനും മൂലയ്ക്കും മുളച്ചു വരുന്ന ആശ്രയവും,പരാശ്രയവും,സ്വയാശ്രയുമായ എന്ജിനീയറിംഗ് കോളേജുകള്‍ക്കും,ഓട്ടോ കാഡിന്റെയും,സോഫ്റ്റ്‌ വെയറുകളുടെയും ഹൈക്കു സന്തതികള്‍ക്കും അസൂയയോടെയും, അത്ഭുതത്തോടെയും നോക്കി കാണുവാനുള്ള ഒരു വ്യക്തിത്വമായി അവശേഷിക്കുമെന്നതില്‍ സംശയമില്ല.ഇനി വരും കാലങ്ങളില്‍ "മെട്രോധരന്‍""""""""""'' തിയറി സിവില്‍ എന്ജിനീയറിംഗ് മേഖലകളില്‍ ഒരു കൊടുംകാറ്റായി വീശിയടിച്ചെക്കാം !!

No comments:

Post a Comment